കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികൾക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നോക്കിയതിന്റെ ഫലമാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടൻ.
വന്ദേഭാരത് എക്‌സ്പ്രസിനുനേരെ കല്ലേറുണ്ടായി. തിരൂരിനും ഷൊര്‍ണൂരിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ്- തിരുവനന്തപുരം സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടതിനുശേഷമാണ് ആക്രമണമുണ്ടായത്.
സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആര്‍പിഎഫ് പ്രതികളെ കണ്ടെത്തിയത്. ആര്‍പിഎഫ് ആക്ടിലെ 145 സി(യാത്രക്കാരെ ശല്യപ്പെടുത്തുക), 166 (ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിക്കുക) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഇന്ത്യയിലെ തന്നെ വേഗതയേറിയ ഒരേയൊരു ട്രെയിന്‍ വന്ദേഭാരത് ആണെന്ന് കരുതുന്ന സുഹൃത്തുക്കളോട്, ഇന്ന് കേരളത്തിലും ഇന്ത്യയിലും ഓടുന്ന ചില ട്രെയിനുകളുടെ പേര് പറയാം
വന്ദേഭാരത് കേരളത്തിന്റെ യാത്ര ആവശ്യകതകൾ നിറവേറ്റുന്നതല്ല. കേരളത്തിന്റെ ആവശ്യം അതിവേഗത്തിൽ വിവിധ സ്ഥലങ്ങളിൽ എത്താൻ കഴിയുക എന്നതാണ്. അവിടെയാണ് സിൽവർ ലൈൻ യാഥാർഥ്യമാകേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരൂരിനെ ഒഴിവാക്കിയുളള വന്ദേഭാരത് സ്റ്റോപ്പുകളുടെ ലിസ്റ്റ് അംഗീകരിക്കാനാവില്ലെന്നും രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂര് നിര്‍ത്താതെ പോയപ്പോള്‍തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും അവഗണനക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും മലപ്പുറം-പൊന്നാനി എംപിമാര്‍ നിജസ്ഥിതി ജനങ്ങളോട് തുറന്നുപറയണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കേരളത്തിന് അര്‍ഹമായ ഈ ട്രെയിന്‍ ലഭിക്കുന്നത്. സില്‍വര്‍ ലൈന്‍ പ്രൊജക്ടിനുവേണ്ടി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഈ വന്ദേഭാരത് കേരളത്തിന് ലഭിക്കില്ലായിരുന്നു.
വന്ദേ ഭാരത് ട്രെയിന്‍ ഓടാനുള്ള നവീകൃത പാളമോ നവീന സിഗ്നലുകളോ ഇല്ലാത്ത ഒരു സംസ്ഥാനത്ത് പഴയ പാളത്തിൽ പഴയ വേഗത്തിൽ ഓടുന്ന ഒരു പ്രദർശനവസ്തു മാത്രമായി അത് ഒടുങ്ങുമെന്ന് അദ്ദേഹം പറയുന്നു